നോർത്ത് പറവൂർ (ചരിത്രം) വലിയൊരു ചരിത്രം ഉറങ്ങുന്ന നാട്ടിൽ ആണ് ജനിച്ചത് .നാടിന്റെ ചരിത്രം അറിയുന്തോറും ഏറി വരുന്നു ,വിസ്മയിപ്പിക്കുന്നു .5 വർഷം മുൻപ് തുടങ്ങിയ ചെറിയ ആഗ്രഹം .തേടിപിടിച്ചതും കുറിച്ചുവെച്ചതും പ്രളയം കൊണ്ട് പോയി . ചെറിയ ഒരു ശ്രമമാണ് . പറഞ്ഞു വരുന്നത് നമ്മുടെ വടക്കൻ പറവൂരിന്റെ ചരിത്രത്തെ കുറിച്ചാണ് . പറവൂർ എന്ന പേരിനു പിന്നിൽ തദ്ദേശീയമായി "പറൂര് " എന്ന് അറിയപ്പെടുന്നു .നെയ്തൽ തിണയിലെ പ്രധാന ശക്തിയായ പറവരുടെ ഊർ (പറയ് ഊർ) ഐ കാരം നഷ്ടപെട്ട് പറയൂര് ആയെന്നും ,പിന്നീട് 'പറവൂർ'എന്നറിയപ്പെട്ടു എന്നും "ചിലപ്പതികാരത്തിൽ "ഇളങ്കോ അടികൾ രേഖപ്പെടുത്തിയിരിക്കുന്നു . എന്നാൽ പ്രശസ്ത വിദ്യാകേന്ദ്രം ആയിരുന്ന "കാന്തള്ളൂർ ശാല " കോട്ടയിൽ കോവിലകം ആയിരുന്നു എന്നും ,അവിടുത്തെ പണ്ഡിതന്മാർ (പറയന്മാരുടെ)ഊർ ആണ് പറവൂർ എന്നും "ചരിത്രത്തിന്റെ അടിവേരുകൾ "എന്ന ഗ്രന്ഥത്തിൽ കേസരി ഏ ബാലകൃഷ്ണപിള്ള പറയുന്നു . ചരിത്രം വാൽമീകി രാമായണത്തിൽ "മുരചി പട്ടണം " എന്നും തമിഴ് കൃതികളിൽ "മുചിരി"എന്നും ഭാസ്കര രവിവർമന്റെ ജൂത...
പ്രായോഗികവാദം :അനുഭവങ്ങളുടെ അറിവിടങ്ങൾ,യതിയുടെ വിദ്യാഭ്യാസ ചിന്തകളിൽ. ദീപ്തി. കെ. എച്ച് “ഒരു ജനാധിപത്യരാജ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവർത്തനമാണ് മക്കളെ വളർത്തൽ. ആ രാഷ്ട്രീയ പ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വിദ്യാഭ്യാസം “ ( 2023,123) വിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെ വിദഗ്ധവും വിശാലവുമായ കാഴ്ചപ്പാടാണ് യതിക്കുണ്ടായിരുന്നത്. ജീവിതത്തിന്റെ സമഗ്രതലങ്ങളേയും സ്പർശിക്കുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകൾ പരിവർത്തനോന്മുഖ വിദ്യാഭ്യാസം, പ്രശാന്തമായ വിദ്യാലയാന്തരീക്ഷം, തുടങ്ങിയ കൃതികളിലെല്ലാം ഉൾചേർത്തിട്ടുണ്ട്. വിദേശ രാജ്യങ്ങൾ സഞ്ചരിച്ച് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്ത തനിക്ക് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതിയോട് യോജിക്കുവാൻ കഴിയില്ലെന്ന് പരിവർത്തനോന്മുഖ വിദ്യാഭ്യാസത്തിന്റെ ആമുഖത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരീതിയെ ആഴ...
പ്രണയദിനത്തോട് അനുബന്ധിച്ച് പ്രണയാനുഭവം എഴുതാൻ പറഞ്ഞപ്പോൾ ആദ്യം കുറച്ച് മടിച്ചു. പിന്നെയാണ് എഴുതാമെന്ന് കരുതിയത്. ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയ കാലത്താണ് x കടന്നു വരുന്നത് . അയാളോടുള്ളത് പ്രണയമല്ല സഹതാപം മാത്രമാണ് എന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അയാളെ കഴിയുന്ന രീതിയിലെല്ലാം ചേർത്തുനിർത്തി. "അമ്മയാണെനിക്ക് നീ ദേവീ നിന്മടിത്തട്ടിൽ ഉണ്ണിയാകുമ്പോളെനിക്കഭയം സമാശ്വാസം" എന്നു അയാൾ ഞങ്ങൾ പിരിഞ്ഞിട്ടും അവർത്തിച്ച് പറഞ്ഞു. അതായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്നവും. അമ്മയോടുള്ള ദേഷ്യം മുഴുവൻ അയാൾ എന്നോട് തീർത്തു. അതിനെ കുറിച്ച് ഇപ്പോൾ പറയുന്നതോ കുറ്റപ്പെടുത്തുന്നതോ ഇന്ന് ശരിയല്ല. കാലം അയാളിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം. ജീവിതത്തിൽ മറക്കാൻ പറ്റാത്ത പ്രണയാനുഭവം ഒരിക്കൽ മാത്രമാണ് ലഭിച്ചത്.അത് പിന്നീടാണ് സംഭവിച്ചത്. ആദ്യത്തെ വ്യക്തിയിൽ നിന്ന് ലഭിച്ച സകല ട്രോമകളുമായി ജീവിക്കുന്ന കാലത്താണ് അയാളെ പരിചയപ്പെടുന്നത്.ഞാൻ ആ വ്യക്തിയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്.എന്നെ ഞാനാക്കി മാറ്റുന്നതിൽ ചെറിയൊരു ഭാഗം അയാൾക്ക് കൂടി അവകാശപെട്ടതാണ്. അയാൾക്ക് ഇങ്ങോട്ട...
Comments
Post a Comment