തീർന്നുപോകുന്നവർ
തീർന്നുപോകുന്നവർ
..............................
ദീപ്തി സൈരന്ധ്രി.
പുറംമോടികളഴിച്ച് വച്ച്
കാറ്റ് കൊള്ളാനിറങ്ങിയ
പകൽ,
കടൽ തീരത്ത്കൂടെ
നടക്കുകയായിരുന്നു.
ഒപ്പം
കിതപ്പ്കൾക്കെല്ലാമൊടുവിൽ
സ്വസ്തി തേടി
കൂടെ കൂടിയ നിഴൽ.
ഉപ്പ്തുള്ളി
ചുണ്ടിൽ
ചേരുമ്പോൾ
കാറ്റിനോടവർ പിണങ്ങിയില്ല.
ചൂടിറക്കം
ചുട്ടു പൊള്ളിച്ച
മണൽ,
പതുപതുത്ത
പരവതാനിയാക്കാൻ
അപ്പോളവർക്ക്
കഴിയുമായിരുന്നു.
കണ്ണിയറ്റ
വലകളിലൊന്നിന്റെയറ്റം
കൂട്ടിതുന്നാൻ
കാറ്റാടി മരത്തിന്റെ
തണൽതേടിയവർ
കാണുമെന്നു
പേടിച്ച് മാത്രം
കൈ പിടിച്ചു നടക്കാൻ
മറന്നുപോയ
പകലും വെയിലും.
പോകെ
പോകെ...
തീർന്നുപോകുമെന്നറിയാത്ത
അവർ രണ്ടു പേരും
സന്ധ്യയോടൊപ്പം
മാത്രം
കുടഞ്ഞു വീണു.
Comments
Post a Comment